സംതൃപ്‌ത ജീവിതം—ആധുനിക കാലത്തിന് പ്രതീക്ഷ നൽകുന്ന പ്രാചീന ഭാരതീയ ധർമ്മോപദേശങ്ങൾ....

 സംതൃപ്‌ത ജീവിതം—വെറുമൊരു സ്വപ്‌നമോ?
സകലവിധ സുഖസൗകര്യങ്ങളോടും കൂടിയ വീട്‌. പുറമേ നിന്നു നോക്കിയാൽ അവിടത്തെ താമസക്കാർക്ക്‌ യാതൊന്നിന്റെയും കുറവില്ലെന്നു തോന്നും. എന്നാൽ അകത്തു കടന്നു നോക്കിയാലോ? അസന്തുഷ്ടി നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം. 
മാതാപിതാക്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം “ഉവ്വ്‌” എന്നോ “ഇല്ല” എന്നോ ഉള്ള രണ്ടക്ഷരത്തിൽ ഒതുക്കുന്ന കൗമാരപ്രായക്കാരായ മക്കൾ. 
ഭർത്താവിന്റെ സ്‌നേഹത്തിനായി ദാഹിക്കുന്ന ഭാര്യ. 
ആരുടെയും ശല്യമില്ലാതെ തന്റേതു മാത്രമായ ഒരു ലോകത്തിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്ന ഭർത്താവ്‌.
 മാസങ്ങളായി തങ്ങളെയൊന്നു തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലാത്ത മക്കളെയും കൊച്ചുമക്കളെയുമൊക്കെ ഒരു നോക്കു കാണാനായി ദൂരെയെവിടെയോ ആറ്റുനോറ്റിരിക്കുന്ന അവരുടെ വൃദ്ധമാതാപിതാക്കൾ. 
വികസിത രാജ്യങ്ങളിലെ പല കുടുംബങ്ങളിലും നിലനിൽക്കുന്ന ഒരു സ്ഥിതിവിശേഷമാണിത്‌. എന്നാൽ സമാനമായ സാഹചര്യങ്ങളിലായിരുന്ന ചിലർക്ക്‌ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സന്തുഷ്ടി നിറഞ്ഞ ഒരു ജീവിതം നയിക്കാനും കഴിഞ്ഞിട്ടുണ്ട്‌.
 എങ്ങനെയാണ്‌ അവർക്ക്‌ അതിനു കഴിഞ്ഞത്‌ എന്നു നിങ്ങൾക്കറിയാമോ?
ഇനി, ലോകത്തിന്റെ മറ്റൊരു കോണിൽ ഒരു വികസ്വര രാജ്യത്ത്‌ താമസിക്കുന്ന ഒരു കുടുംബത്തിന്റെ കാര്യമെടുക്കാം. ഏഴുപേരടങ്ങിയ ആ കുടുംബം കഴിഞ്ഞുകൂടുന്നത്‌ എപ്പോൾ വേണമെങ്കിലും നിലംപൊത്താം എന്ന അവസ്ഥയിലുള്ള ചെറിയൊരു കുടിലിലാണ്‌. അടുത്ത ആഹാരത്തിനുള്ള വക എങ്ങനെ കണ്ടെത്തണം എന്നറിയാതെ വിഷമിക്കുകയാണവർ. ഭൂമുഖത്തുനിന്ന്‌ പട്ടിണിയും ദാരിദ്ര്യവും തുടച്ചു നീക്കാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല എന്ന ദുഃഖസത്യത്തെ അനുസ്‌മരിപ്പിക്കുന്ന ഒരു സാഹചര്യമാണ്‌ ഇവരുടേത്‌. എന്നാൽ ദാരിദ്ര്യത്തിൻ മധ്യേയും സന്തോഷം കൈവിടാത്ത ഒട്ടേറെ കുടുംബങ്ങൾ ഇന്ന്‌ ലോകത്തിലുണ്ട്‌.
 എങ്ങനെയാണ്‌ അവർക്ക്‌ അതിനു കഴിയുന്നത്‌?
സമ്പന്ന രാജ്യങ്ങളിൽപ്പോലും സാമ്പത്തിക പ്രശ്‌നങ്ങൾ വികാസം പ്രാപിച്ചേക്കാം. പെട്ടെന്നുണ്ടായ സാമ്പത്തിക പുരോഗതിയുപുരോഗതിയുടെ കാലത്ത്‌ ജപ്പാനിലെ ഒരു കുടുംബം ഒരു വീടു വാങ്ങി. ശമ്പള വർധന ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ വൻ തുക കടംവാങ്ങിയാണ്‌ അവർ അതു ചെയ്‌തത്‌. എന്നാൽ സമ്പദ്‌വ്യവസ്ഥ പെട്ടെന്നു തകിടംമറിഞ്ഞപ്പോൾ കടം അടച്ചു തീർക്കാൻ അവർക്കു നിർവാഹമില്ലാതായി. ഒടുവിൽ, വാങ്ങിയതിനെക്കാൾ വളരെ കുറഞ്ഞ ഒരു വിലയ്‌ക്ക്‌ അവർക്കു തങ്ങളുടെ വീടു വിൽക്കേണ്ടിവന്നു. ഇല്ലാത്ത വീടിന്റെ കടം വീട്ടിക്കൊണ്ടിരിക്കേണ്ട ഗതികേടിലാണ്‌ അവരിപ്പോൾ. കുടുംബനാഥനാണെങ്കിൽ ചൂതാട്ടത്തിൽ പണം കളഞ്ഞുകുളിക്കുന്നു. ക്രെഡിറ്റ്‌ കാർഡ്‌ തോന്നിയതുപോലെ ഉപയോഗിച്ചതു നിമിത്തം ഉണ്ടായ ബാധ്യത വേറെയും. അങ്ങനെ ആ കുടുംബം കടക്കെണിയിൽനിന്നു രക്ഷപ്പെടാനാകാതെ നട്ടംതിരിയുകയാണ്‌. എന്നാൽ ഇതിൽനിന്നു വ്യത്യസ്‌തമായി, സന്തുഷ്ടമായ ഒരു ജീവിതം നയിക്കുന്നതിന്‌ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ ഒട്ടേറെ കുടുംബങ്ങൾക്കു കഴിഞ്ഞിരിക്കുന്നു.
 എങ്ങനെയെന്ന്‌ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

 ഇനി, ഏതു ദേശത്തുള്ളവരുടെ കാര്യത്തിലാണെങ്കിലും മനുഷ്യബന്ധങ്ങളിലെ ഉരസലുകൾ നിരന്തരമായ മനോവിഷമത്തിനും അസംതൃപ്‌തിക്കും ഇടയാക്കുന്നു. ഒരുപക്ഷേ ജോലിസ്ഥലത്ത്‌ ആരെങ്കിലും നിങ്ങളെ കുറിച്ച്‌ ഏഷണി പറഞ്ഞുപരത്തിയേക്കാം. 
നിങ്ങൾ കൈവരിക്കുന്ന നേട്ടങ്ങൾ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുകയും അവർ നിങ്ങളെ വിമർശിക്കുകയും ചെയ്‌തേക്കാം. 
കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ സ്വഭാവം നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. 
സ്‌കൂളിൽ നിങ്ങളുടെ മക്കൾ ഉപദ്രവത്തിനും അവഗണനയ്‌ക്കുമൊക്കെ പാത്രമായേക്കാം. 
ഇത്തരം പ്രശ്‌നങ്ങൾ അനേകരുടെയും ജീവിതത്തെ സമ്മർദപൂരിതമാക്കുന്നു. ഒറ്റയ്‌ക്കു കുടുംബഭാരം പേറുന്ന ഒരു മാതാവോ പിതാവോ ആണ്‌ നിങ്ങളെങ്കിൽ ഇതു വിശേഷാൽ സത്യമാണ്‌.
നാളുകളായി അനുഭവിക്കുന്ന സമ്മർദത്തിന്റെ പ്രത്യാഘാതങ്ങൾ, നിനച്ചിരിക്കാത്ത നേരത്ത്‌ ചാടിവീഴുന്ന ഒരു കൊലയാളിയെപ്പോലെ പെട്ടെന്നായിരിക്കും പ്രത്യക്ഷപ്പെടുക. അതുകൊണ്ട്‌ സമ്മർദത്തെ നിശ്ശബ്ദ കൊലയാളി എന്നും, സ്ഥായിയായ സമ്മർദത്തെസമ്മർദത്തെ സാവധാനം പ്രവർത്തിക്കുന്ന വിഷം എന്നും വിളിച്ചിരിക്കുന്നു. “സമ്മർദവും അതിന്റെ ഫലമായിട്ടുണ്ടാകുന്ന രോഗങ്ങളും ലോകത്തിൽ ഏതാണ്ട്‌ എല്ലായിടത്തുമുള്ള ജോലിക്കാരിലും ഇന്നു നിരീക്ഷിക്കാൻ കഴിയും” എന്ന്‌ മിനെസോട്ട സർവകലാശാലയിലെ പ്രൊഫസർ റോബർട്ട്‌ എൽ. വെനിങ്ക പറയുന്നു. സമ്മർദത്തിന്റെ ഫലമായ രോഗങ്ങൾ മൂലം ഐക്യനാടുകളിൽ വർഷംതോറും 200 ശതകോടി ഡോളറിന്റെ നഷ്ടം വരുന്നതായി പറയപ്പെടുന്നു. അമേരിക്കയുടെ ഏറ്റവും പുതിയ കയറ്റുമതി ഉത്‌പന്നമെന്നു പോലും സമ്മർദത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ലോകത്തിലെ പല പ്രമുഖ ഭാഷകളിലും “സമ്മർദ്ദം” എന്ന പദം സ്ഥാനംപിടിച്ചിട്ടുണ്ട്‌. സമ്മർദം അനുഭവപ്പെടുകയും തന്മൂലം ചെയ്യണമെന്നു വിചാരിച്ച പല കാര്യങ്ങളും ചെയ്‌തു തീർക്കാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ നിങ്ങൾക്ക്‌ കുറ്റബോധം തോന്നിയേക്കാം. ഒരു ശരാശരി വ്യക്തി ദിവസത്തിൽ രണ്ടു മണിക്കൂർ എങ്കിലും ഇത്തരമൊരു മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നതായി അടുത്തയിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. എന്നാൽ സമ്മർദത്തെ തരണം ചെയ്യാനും ജീവിതത്തിൽ വിജയം കണ്ടെത്താനും ചിലർക്കു കഴിഞ്ഞിട്ടുണ്ട്‌.
ഇന്ന്‌, സുരക്ഷിതത്വം തോന്നുന്നവർ ചുരുക്കമാണ്‌. ശാസ്‌ത്രം അത്യുത്തമ ശ്രമങ്ങൾ നടത്തിയിട്ടും പകർച്ചവ്യാധികൾ തുടർന്നും ഭൂവാസികളുടെ ജീവനപഹരിക്കുന്നു. മത-ഗോത്ര-രാഷ്‌ട്രീയ ഭിന്നതകളുടെ ഫലമായുള്ള യുദ്ധങ്ങൾ ആയിരക്കണക്കിനാളുകളുടെ ജീവനൊടുക്കുന്നു. ഭക്ഷ്യക്ഷാമം നിരപരാധികളായ സ്‌ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ദുരിതവും കഷ്ടപ്പാടും വർധിപ്പിക്കുന്നു. ധാർമികച്യുതി സമൂഹത്തിന്റെ അടിത്തറ തോണ്ടുന്നു; കുട്ടികൾപോലും ദുഷിപ്പിക്കപ്പെട്ടിരിക്കുന്നു
ഇത്തരം ദൈനംദിന പ്രശ്‌നങ്ങളെ തരണംചെയ്‌തുകൊണ്ട്‌ ഒരു സംതൃപ്‌ത ജീവിതം നയിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സാധിക്കും?

 ചിലയാളുകൾ വിദഗ്‌ധർ തയ്യാറാക്കിയ സ്വാശ്രയ പുസ്‌തകങ്ങളിലേക്കും മാർഗനിർദേശക ഗ്രന്ഥങ്ങളിലേഎന്നാൽ ഇങ്ങനെയുള്ള പുസ്‌തകങ്ങൾ വാസ്‌തവത്തിൽ ആശ്രയയോഗ്യമാണോ? 
ഉദാഹരണത്തിന്‌, 
42 വ്യത്യസ്‌ത ഭാഷകളിലായി ഏതാണ്ട്‌ 5 കോടി പ്രതികൾ വിറ്റഴിക്കപ്പെട്ടിട്ടുള്ള, കുട്ടികളെ വളർത്തുന്നതു സംബന്ധിച്ച ഒരു പുസ്‌തകത്തിന്റെ രചയിതാവായ ഡോ. ബെഞ്ചമിൻ സ്‌പോക്ക്‌ ഇങ്ങനെ പറഞ്ഞു: 
“ഉറച്ച നിലപാടു സ്വീകരിക്കാനുള്ള അപ്രാപ്‌തിയാണ്‌ . . . അമേരിക്കയിലെ മാതാപിതാക്കളുടെയിടയിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ പ്രശ്‌നം.” 
വലിയൊരു അളവുവരെ അതിനു കാരണക്കാർ തന്നെപ്പോലെയുള്ള ഉപദേശകർ ആണെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു.
 “എല്ലാം അറിയാമെന്ന ഭാവത്തിൽ ഞങ്ങൾ നൽകിയ നിർദേശങ്ങളെല്ലാം വാസ്‌തവത്തിൽ മാതാപിതാക്കളുടെ ആത്മവിശ്വാസത്തെ കെടുത്തിക്കളയുകയായിരുന്നു എന്ന്‌ വളരെ വൈകിയാണ്‌ ഞങ്ങൾ മനസ്സിലാക്കിയത്‌,”
 അദ്ദേഹം സമ്മതിച്ചു പറയുന്നു. അതുകൊണ്ട്‌ നാം ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഇപ്പോഴും ഭാവിയിലും സംതൃപ്‌തമായ ഒരു ജീവിതം നയിക്കാൻ സഹായകമായ നിർദേശങ്ങൾ എവിടെനിന്നു ലഭിക്കും?’

ദൈനംദിന ജീവിതത്തിൽ ആളുകൾ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ ഏവ?
4. മനുഷ്യബന്ധങ്ങൾ നിങ്ങളെ ബാധിച്ചേക്കാവുന്നത്‌ എങ്ങനെ?
5. ലോകത്തിൽ ഇന്ന്‌ സമ്മർദത്തിന്‌ ഇടയാക്കുന്ന ഏതെല്ലാം കാര്യങ്ങൾ ഉള്ളതായിട്ടാണ്‌ നിങ്ങൾക്കു തോന്നുന്നത്‌?
6. ഒരു സംതൃപ്‌ത ജീവിതം നയിക്കാൻ മാനുഷികജ്ഞാനം സഹായകമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ..

പാഠം രണ്ട്:
 ജീവിതം സംതൃപ്‌തമാക്കാൻ🔴 സഹായകമായ നിർദേശങ്ങൾ
ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ ബുദ്ധിയുപദേശത്തിനായി നിങ്ങൾ എങ്ങോട്ടു തിരിയും?
 ഒരുപക്ഷേ നിങ്ങൾ ഒരു വിശ്വസ്‌ത സുഹൃത്തിലേക്കോ അനുഭവസമ്പന്നനായ ഉപദേശകനിലേക്കോ തിരിഞ്ഞേക്കാം. അല്ലെങ്കിൽ പ്രസ്‌തുത വിഷയത്തെ കുറിച്ചു പ്രതിപാദിക്കുന്ന ചില പുസ്‌തകങ്ങൾ പരിശോധിച്ചേക്കാം. അതുമല്ലെങ്കിൽ, പ്രായമായവരുടെ അനുഭവസമ്പത്തിൽനിന്നു പഠിക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം. 
ഏതു മാർഗത്തിലൂടെ ആയാലും ശരി, പ്രശ്‌നപരിഹാരത്തിന്‌ ഉതകുന്ന മൂല്യവത്തായ നിർദേശങ്ങൾ അടങ്ങിയ ജ്ഞാനമൊഴികൾ പരിചിന്തിക്കുന്നതു നല്ലതാണ്‌. നിങ്ങൾക്കു സഹായകമായ ഏതാനുംനല്ല ഉപദേശങ്ങൾ ഇതാ:
2.കുടുംബ ജീവിതം: 
മോശമായ സ്വാധീനങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ മക്കളെ വളർത്തിക്കൊണ്ടു വരുന്ന കാര്യമോർത്ത്‌ പല മാതാപിതാക്കളും ഉത്‌കണ്‌ഠപ്പെടുന്നു. പിൻവരുന്ന ബുദ്ധിയുപദേശം ബാധകമാക്കുന്നതു സഹായകമായേക്കും: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” കുട്ടികൾ മുതിർന്നുവരുമ്പോൾ, നടക്കേണ്ടുന്ന “വഴി” അവർക്കു കാണിച്ചുകൊടുക്കേണ്ടതുണ്ട്‌, അതായത്‌, ആവശ്യമായ മാർഗനിർദേശങ്ങൾ അവർക്കു നൽകേണ്ടതുണ്ട്‌. കുട്ടികൾക്കു പ്രയോജനപ്രദമായ നിയമങ്ങൾ വെക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന്‌ പല വിദഗ്‌ധരും തിരിച്ചറിഞ്ഞിരിക്കുന്നു. മാതാപിതാക്കൾ വെക്കുന്ന ജ്ഞാനപൂർവകമായ അത്തരം നിബന്ധനകൾ കുട്ടികൾക്കു സുരക്ഷിതത്വബോധം പ്രദാനം ചെയ്യും. 
“വടിയും ശാസനയും ജ്ഞാനത്തെ നല്‌കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു” എന്ന ബുദ്ധിയുപദേശവും മാതാപിതാക്കൾ മനസ്സിൽ പിടിക്കണം. കുട്ടികൾ വഴിതെറ്റിപ്പോകാതിരിക്കാൻ മാതാപിതാക്കൾ സ്‌നേഹപൂർവം പ്രയോഗിക്കേണ്ട അധികാരത്തെയാണ്‌ ഇവിടെ “വടി” എന്നതിനാൽ അർഥമാക്കുന്നത്‌. അത്തരത്തിൽ തങ്ങളുടെതങ്ങളുടെ അധികാരം പ്രയോഗിക്കുമ്പോൾത്തന്നെ യാതൊരു പ്രകാരത്തിലും കുട്ടികളോടു മോശമായി പെരുമാറാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്‌. മാതാപിതാക്കൾക്കുള്ള ബുദ്ധിയുപദേശം ഇതാണ്‌: “നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.

വാർത്താമാധ്യമങ്ങൾ ടെൻഷൻ കൂട്ടുമ്പോൾ; 

നിങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കാം?

നെഞ്ച്‌ തകർക്കുന്ന വാർത്തകൾ. അതും വിശദമായ വീഡിയോ ക്ലിപ്പോടുകൂടി. ഇന്ന്‌ ടിവിയിലും ഫോണിലും ടാബിലും കമ്പ്യൂട്ടറിലും 24 മണിക്കൂറും വന്നുകൊണ്ടിരിക്കുന്നു.ഇതെല്ലാം കുട്ടികളും കാണുന്നുണ്ട്‌.
പേടിപ്പെടുത്തുന്ന വാർത്തകൾ മക്കളെ ബാധിക്കാതിരിക്കാൻ നിങ്ങൾക്ക്‌ എന്ത്‌ ചെയ്യാം?വാർത്തകൾ കുട്ടികളെ എങ്ങനെയാണു ബാധിക്കുന്നത്‌?വാർത്തകൾ കാണുന്നതിൽനിന്ന്‌ ഉണ്ടാകുന്ന ടെൻഷൻ കുറയ്‌ക്കാൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാം?
നിങ്ങളുടെ കുട്ടിയുടെ കൺമുന്നിൽവെച്ച്‌ ദാരുണമായ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിലോ?വാർത്തകൾ കുട്ടികളെ എങ്ങനെയാണു ബാധിക്കുന്നത്‌?
വാർത്തകളിൽ കാണുന്ന ദാരുണമായ രംഗങ്ങൾ പല കുട്ടികളിലും ടെൻഷൻ ഉണ്ടാക്കിയേക്കാം. ചില കുട്ടികൾ അവരുടെ വിഷമങ്ങൾ തുറന്ന്‌ പറഞ്ഞില്ലെന്നു വരും. പക്ഷേ ഇത്തരം വാർത്തകൾ അവരെ ആഴത്തിൽ ബാധിച്ചേക്കാം. ഇനി മാതാപിതാക്കൾക്ക്‌ അകാരണമായി ആശങ്കപ്പെടുന്ന രീതിയുണ്ടെങ്കിൽ അതു മക്കളുടെ ഉത്‌കണ്‌ഠ കൂട്ടാൻ ഇടയുണ്ട്‌.വാർത്തകളെക്കുറിച്ച്‌ കുട്ടികൾ തെറ്റായ വിധത്തിൽ ചിന്തിച്ചുകൂട്ടിയേക്കാം. ഉദാഹരണത്തിന്‌, ഈ കാണുന്ന കാര്യങ്ങൾ അവരുടെ കുടുംബത്തിൽത്തന്നെ സംഭവിക്കുമെന്നാണ്‌ ചില കുട്ടികൾ വിചാരിക്കുന്നത്‌. ഇനി ഒരേ സംഭവത്തിന്റെ വീഡിയോ തന്നെ വീണ്ടുംവീണ്ടും കാണുന്ന ചെറിയ കുട്ടികൾ ചിന്തിക്കുന്നത്‌ ആ കാര്യം പല പ്രാവശ്യം സംഭവിക്കുന്നു എന്നായിരിക്കാം.വാർത്തകളിലെ സത്യാവസ്ഥ തിരിച്ചറിയാൻ കുട്ടികൾക്ക്‌ പലപ്പോഴും ബുദ്ധിമുട്ടാണ്‌. വാർത്താമാധ്യമങ്ങൾ ബിസിനെസ്സാണു നടത്തുന്നതെന്നും കൂടുതൽ ആളുകൾ കാണുമ്പോഴാണ്‌ അവർക്ക്‌ ലാഭം കിട്ടുന്നതെന്നും കുട്ടികൾ തിരിച്ചറിയണമെന്നില്ല. ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്താൻ അവർ വാർത്തകൾ ഊതിപ്പെരുപ്പിച്ചേക്കാം.വാർത്തകൾ കാണുന്നതിൽനിന്ന്‌ ഉണ്ടാകുന്ന ടെൻഷൻ കുറയ്‌ക്കാൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാം?
പേടിപ്പെടുത്തുന്ന വാർത്തകൾ കാണാനുള്ള അവസരങ്ങൾ കുറയ്‌ക്കുക. ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ നിങ്ങളുടെ മക്കൾ അറിയുന്നതിൽ കുഴപ്പമില്ല. എന്നാൽ ഭയം ജനിപ്പിക്കുന്ന വാർത്തകൾ അവർ കൂടെക്കൂടെ കാണുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല.“ഇങ്ങനെയുള്ള വാർത്തകളെക്കുറിച്ച്‌ ചിലപ്പോൾ ഞാനും എന്റെ ഭർത്താവും ഒരുമിച്ചിരുന്ന്‌ കുറെ സംസാരിക്കാറുണ്ട്‌. എന്നാൽ ഇതു കേൾക്കുന്ന കുട്ടികളെ അത്‌ എങ്ങനെ ബാധിക്കുമെന്ന്‌ ഞങ്ങൾ ചിന്തിക്കാറില്ല.”—മരിയ.

 തത്ത്വം: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു.”—ക്ഷമയോടെ കേൾക്കുക, ആശ്വസിപ്പിക്കുന്ന വിധത്തിൽ ഇടപെടുക. വിഷമിപ്പിച്ച സംഭവത്തെക്കുറിച്ച്‌ നിങ്ങളുടെ കുട്ടിക്ക്‌ വാക്കുകളിലൂടെ വിവരിക്കാൻ കഴിയുന്നില്ലെങ്കിൽ മനസ്സിൽ തോന്നുന്ന കാര്യം വരച്ചുകാണിക്കാൻ വേണമെങ്കിൽ അവനോടു പറയാവുന്നതാണ്‌. അങ്ങനെ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവനു മനസ്സിലാകുന്ന വാക്കുകൾ ഉപയോഗിച്ച്‌ സംസാരിക്കുക. എന്നാൽ സംഭവത്തിന്റെ അനാവശ്യമായ വിശദാംശങ്ങളിലേക്കു കടക്കേണ്ടതില്ല.“മകളോടൊപ്പം ഇരുന്ന്‌ അവൾക്കു പറയാനുള്ളതെല്ലാം കേട്ടത്‌ അവളെ ആശ്വസിപ്പിച്ചെന്നു തോന്നി. എന്നാൽ ‘ഇന്ന്‌ ലോകത്തിൽ ഇതൊക്കെ സാധാരണമാണ്‌. നമ്മൾ ഇത്‌ കാര്യമാക്കാതിരുന്നാൽ മതി’ എന്ന്‌ അവളോടു പറയുന്നതുകൊണ്ട്‌ പ്രത്യേകിച്ച്‌ പ്രയോജനമില്ല.”—സാറായി.

 തത്ത്വം: “കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കംകൂട്ടരുത്‌.”—വാർത്തകൾക്കു പിന്നിലെ യാഥാർഥ്യം കാണാൻ കുട്ടിയെ സഹായിക്കുക. ഉദാഹരണത്തിന്‌, തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ചുള്ള ഒരു വാർത്ത കേൾക്കുന്ന കുട്ടിക്ക്‌ തോന്നുന്നത്‌ ഇത്‌ യഥാർഥത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ വ്യാപകമായി സംഭവിക്കുന്നുണ്ട്‌ എന്നായിരിക്കാം. കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടി നിങ്ങൾ എന്തെല്ലാമാണ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ അവരോട്‌ പറയുക. മിക്കപ്പോഴും കാര്യങ്ങൾക്ക്‌ വാർത്താപ്രാധാന്യം കിട്ടുന്നത്‌ അവ നിത്യസംഭവങ്ങൾ ആയതുകൊണ്ടല്ല, പകരം വല്ലപ്പോഴും മാത്രം സംഭവിക്കുന്നതുകൊണ്ടാണെന്ന്‌
മനസ്സിൽപ്പിടിക്കണം.“പേടിയും ടെൻഷനും കുറയ്‌ക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുക. മിക്കപ്പോഴും ചിന്തകളിൽനിന്നാണ്‌ ഇങ്ങനെയുള്ള വികാരങ്ങൾ ഉണ്ടാകുന്നത്‌. അതുകൊണ്ട്‌ നല്ല കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കണം. അങ്ങനെയാകുമ്പോൾ അവരുടെ ടെൻഷൻ കുറയും.”—ലൂർദെസ്‌.

 തത്ത്വം: “ബുദ്ധിയുള്ളവന്റെ ഹൃദയം അവന്റെ വായ്‌ക്ക്‌ ഉൾക്കാഴ്‌ചയേകുന്നു; അത്‌ അവന്റെ വാക്കുകൾക്കു സ്വാധീനശക്തി നൽകുന്നു.”—
.കൊച്ചുകുട്ടികളിലെ ടെൻഷന്റെ ചില ലക്ഷണങ്ങളാണ്‌ മാതാപിതാക്കളുടെ അടുത്തുനിന്ന്‌ മാറാനും സ്‌കൂളിൽ പോകാനും പേടി തോന്നുന്നതോ കിടന്ന്‌ മുള്ളുന്നതോ ഒക്കെ.
നിങ്ങളുടെ കുട്ടിയുടെ കൺമുന്നിൽവെച്ച്‌ ദാരുണമായ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിലോ?
ഇന്ന്  ആൾക്കൂട്ട കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, മതപരമായ കൊലപാതകങ്ങൾ ഒക്കെ... പബ്ലിക്കായി നടന്നുകൊണ്ടിരിക്കുന്നു....
2019 മെയ്‌ 7-ന്‌ അമേരിക്കയിലെ കൊളറാഡോയിലുള്ള ഹൈലാൻഡ്‌സ്‌ റാഞ്ചിലെ ഒരു സ്‌കൂളിൽ രണ്ട്‌ യുവാക്കൾ വെടിയുതിർത്തു. വെടിവെപ്പിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു; എട്ടു പേർക്ക്‌ പരിക്കേറ്റു. ആ സ്‌കൂളിലെ ഒരു വിദ്യാർഥിയായിരുന്ന 9 വയസ്സുകാരനായ ജാക്ക്‌ അന്ന്‌ അവിടെ ഉണ്ടായിരുന്നു. അവന്റെ മാതാപിതാക്കളായ ബെന്നും കാസിയും ആ സംഭവത്തിനു ശേഷം അവനെ സഹായിച്ചത്‌ എങ്ങനെയാണെന്ന്‌ വിശദീകരിക്കുന്നു.
ആ വെടിവെപ്പ്‌ നിങ്ങളുടെ മകനെ എങ്ങനെയാണു ബാധിച്ചത്‌?
കാസി: മാസങ്ങളോളം ജാക്കിന്‌ ഉള്ളിൽ പേടിയായിരുന്നു
ബെൻ: ചിലപ്പോൾ അവൻ ചിരിച്ചുകളിച്ച്‌ നടക്കുകയായിരിക്കും. പെട്ടെന്നായിരിക്കും അവന്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഓർമ വരുന്നത്‌. അപ്പോൾ അവൻ പേടിച്ച്‌ ഓടിവന്ന്‌ ഞങ്ങളെ കെട്ടിപ്പിടിക്കും. മോശമായ എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത ആയിരുന്നു അവന്റെ മനസ്സുനിറയെ. അവൻ അനുഭവിച്ച കാര്യങ്ങൾ വെച്ചുനോക്കിയാൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്‌ എന്തുകൊണ്ടാണെന്നു ഞങ്ങൾക്കു മനസ്സിലാക്കാവുന്നതേ ഉള്ളൂ.ആ വെടിവെപ്പിനെക്കുറിച്ചുള്ള വാർത്തകൾ നിങ്ങൾ കണ്ടിരുന്നോ?
കാസി: ആദ്യം ഞങ്ങൾ കാണുമായിരുന്നു. ശരിക്കും പറഞ്ഞാൽ ഒരാഴ്‌ചയോളം ഞങ്ങൾ മൂന്നുപേരും ആ വാർത്തകളുടെ മുന്നിൽ തന്നെയായിരുന്നു. അപ്പോഴാണ്‌ എനിക്കും ഭർത്താവിനും മനസ്സിലായത്‌ ഇങ്ങനെയുള്ള വാർത്തകൾ കൂടെക്കൂടെ കാണുന്നതു ജാക്കിന്റെ മനസ്സിലേക്കു പഴയ ഓർമകൾ കൊണ്ടുവരികയേ ഉള്ളൂ എന്ന്‌. ഉള്ളിലെ മുറിവ്‌ ഉണക്കുന്നതിനു പകരം ആ വാർത്തകൾ ഞങ്ങളുടെ മൂന്നു പേരുടെയും ടെൻഷൻ കൂട്ടുകയാണുണ്ടായത്‌.
ജാക്കിനെ ഏറ്റവും കൂടുതൽ സഹായിച്ചത്‌ എന്താണ്‌?
കാസി: കളിക്കുന്നതോ വ്യായാമം ചെയ്യുന്നതോ പോലുള്ള കായികപ്രവർത്തനങ്ങൾ ജാക്കിന്റെ ടെൻഷൻ കുറയ്‌ക്കുമായിരുന്നു. അതുകൊണ്ട്‌ ദിവസവും അതിനായി സമയം കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു. എന്നാൽ കൂടുതൽ പ്രധാനം ജാക്കിനു പറയാനുള്ളതു കേൾക്കുക എന്നതായിരുന്നു. രാത്രിയിൽ കിടക്കുന്നതിനു മുമ്പായിരുന്നു ജാക്ക്‌ ഉള്ളുതുറന്ന്‌ സംസാരിച്ചിരുന്നത്‌. ചിലപ്പോൾ ആ സംസാരം ഒരു മണിക്കൂറോളം നീളും. അവന്‌ അതു വലിയ ആശ്വാസമായിരുന്നു. അവൻ ഒറ്റയ്‌ക്കല്ലെന്നും ഞങ്ങൾ കൂടെയുണ്ടെന്നും അവന്‌ ഉറപ്പായിരുന്നു.ഇത്തരം കാര്യങ്ങൾ അനുഭവിച്ച കുട്ടികളുടെ മാതാപിതാക്കളോട്‌ നിങ്ങൾക്ക്‌ എന്താണു പറയാനുള്ളത്‌?
ബെൻ: ഒരു ദുരന്തം ഉണ്ടാകുന്നതിനു മുമ്പുതന്നെ കുട്ടികൾക്കു കുടുംബത്തിൽ സുരക്ഷിതത്വം തോന്നണം. അങ്ങനെയാകുമ്പോൾ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നാലും അവരെ സഹായിക്കാൻ നിങ്ങൾക്ക്‌ എളുപ്പമായിരിക്കും.
കാസി: എല്ലാ കുട്ടികളും ഒരുപോലെയല്ല. ചില കുട്ടികളെ അത്‌ കൂടുതൽ ബാധിക്കാൻ ഇടയുണ്ട്‌. നിങ്ങൾ കുട്ടിക്ക്‌ അമിതശ്രദ്ധ കൊടുക്കുകയാണെന്ന്‌ പലരും പറഞ്ഞേക്കാം. എന്നാൽ നിങ്ങളുടെ കുട്ടിക്ക്‌ എന്താണോ ആവശ്യം അത്‌ നൽകുക. നിങ്ങളുടെ കുടുംബബന്ധം ശക്തമാക്കുക. അങ്ങനെയാകുമ്പോൾ, കുട്ടിക്ക്‌ പുറംലോകം സുരക്ഷിതമല്ലെന്നു തോന്നിയാലും വീടിനുള്ളിൽ അവനു സുരക്ഷിതത്വം തോന്നും.
_________________________________
തോൽവിയെ നേരിടാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?
ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കുട്ടികൾ തോൽവിയോ തിരിച്ചടിയോ നേരിട്ടേക്കാം. 
അതു മറികടക്കാൻ അവരെ എങ്ങനെ സഹായിക്കാം?

 തോൽവി ജീവിതത്തിന്റെ ഭാഗമാണ്‌.  ‘നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നു’. കുട്ടികൾക്കും തെറ്റുപറ്റും. എന്നാൽ അതിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന ചില കാര്യങ്ങളും ഉണ്ട്‌. കുട്ടിയുടെ മനക്കട്ടി കൂട്ടാൻ അതു സഹായിക്കും. എല്ലാവർക്കും ജന്മനാ കിട്ടുന്നതല്ല ഈ കഴിവ്‌. എന്നാൽ അതു വളർത്തിയെടുക്കാൻ പറ്റും.
 “തോൽവി സംഭവിച്ചിട്ടില്ലെന്നു നടിക്കുന്നതിനേക്കാൾ നല്ലതു  തോൽവിയെ നേരിടാൻ കുട്ടി പഠിക്കുന്നതാണ്‌ എന്ന കാര്യം ഞാനും ഭർത്താവും മനസ്സിലാക്കി” എന്ന്‌ ലോറ എന്നു പേരുള്ള ഒരു അമ്മ പറയുന്നു.

 ലോറ ഇങ്ങനെയും പറഞ്ഞു: “വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ അതുമായി എങ്ങനെ ഒത്തുപോകാമെന്ന്‌ പഠിക്കാൻ അവർക്കു കഴിയും.”പല കുട്ടികളും തോൽവി നേരിടാൻ പഠിച്ചിട്ടില്ല. 

ചില കുട്ടികൾ തോൽവിയെ നേരിടാൻ പഠിച്ചിട്ടില്ല. കാരണം, എന്തു വന്നാലും മാതാപിതാക്കൾ അവരെ സംരക്ഷിക്കും. 
ഉദാഹരണം പറഞ്ഞാൽ, 
കുട്ടിക്കു പരീക്ഷയ്‌ക്കു മാർക്കു കുറവാണെങ്കിൽ ചില മാതാപിതാക്കൾ ഉടനെ ടീച്ചറെ കുറ്റപ്പെടുത്തും. ഇനി, മറ്റൊരു കുട്ടിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ അപ്പോൾ ആ കുട്ടിയെ കുറ്റപ്പെടുത്തും.മാതാപിതാക്കൾ എപ്പോഴും കുട്ടികൾ വരുത്തിയ തെറ്റിന്റെ പരിണതഫലത്തിൽനിന്ന്‌  അവരെ സംരക്ഷിച്ചുകൊണ്ടേയിരുന്നാൽ അവർ എങ്ങനെ തെറ്റിന്റെ ഗൗരവത്തെക്കുറിച്ച്‌ മനസ്സിലാക്കി പ്രശ്‌നം പരിഹരിക്കാൻ പഠിക്കും?നിങ്ങൾക്കു ചെയ്യാനാകുന്നത്‌പ്രവൃത്തികൾക്കു പരിണതഫലങ്ങൾ ഉണ്ടാകുമെന്നു കുട്ടികളെ പഠിപ്പിക്കുക.: “വഴിതെറ്റിക്കപ്പെടരുത്‌: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.”—ഒരാൾ ചെയ്യുന്ന കാര്യത്തിന്‌ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. കേടുവരുത്തിയാൽ നന്നാക്കാൻ ചിലവുവരും. തെറ്റുകൾക്കു അനന്തരഫലങ്ങൾ ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ അതിന്റേതായ ഫലം ഉണ്ടാകുമെന്ന സത്യം കുട്ടികൾ മനസ്സിലാക്കണം.
അവർ ഉൾപ്പെട്ട കാര്യങ്ങളിൽ അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കാൻ അവരെ പഠിപ്പിക്കണം. അതുകൊണ്ട്‌ കുട്ടികളെ രക്ഷിക്കാൻ മറ്റുള്ളവരെ പഴിചാരുന്നതും മുടന്തൻ ന്യായങ്ങൾ കണ്ടെത്തുന്നതും ഒഴിവാക്കുക. പകരം, കുട്ടിയുടെ പ്രായത്തിനനുസരിച്ച്‌  അവൻ ചെയ്‌ത കാര്യത്തിന്റെ അനന്തരഫലം അവൻതന്നെ അനുഭവിക്കാൻ അനുവദിക്കുക. അങ്ങനെയാകുമ്പോൾ തെറ്റായ പ്രവർത്തനങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച്‌ വ്യക്തമായ ഒരു കാഴ്‌ചപ്പാട്‌ കുട്ടിക്കു ലഭിക്കും.
പ്രശ്‌നം പരിഹരിക്കാൻ കുട്ടിയെ സഹായിക്കുക.
തത്ത്വം: “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും.”—തോൽവി നമ്മളെ വിഷമിപ്പിക്കുമെന്നതു ശരിയാണ്‌. എന്നാൽ അതോടെ ലോകം അവസാനിക്കാനൊന്നും പോകുന്നില്ല.
 സംഭവിച്ച തെറ്റിന്റെ ന്യായാന്യായങ്ങളെക്കുറിച്ച്‌ സംസാരിച്ചിരിക്കുന്നതിനു പകരം അടുത്ത പ്രാവശ്യം എങ്ങനെ തോൽക്കാതിരിക്കാം എന്നതിൽ ശ്രദ്ധിക്കാൻ കുട്ടിയെ സഹായിക്കുക. ഉദാഹരണത്തിന്‌, കുട്ടി പരീക്ഷയ്‌ക്കു തോറ്റാൽ അടുത്ത പ്രാവശ്യം എങ്ങനെ നന്നായി പഠിച്ച്‌ മാർക്കു വാങ്ങിക്കാം എന്നു പറഞ്ഞുകൊടുക്കുക

നിങ്ങളുടെ മകൾക്കു കൂട്ടുകാരിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു വിചാരിക്കുക. ആ പ്രശ്‌നത്തിനു കാരണക്കാരി ആരായിരുന്നാലും, പ്രശ്‌നം പരിഹരിക്കുന്നതിനു മുൻകൈയെടുക്കാൻ മകളോടു പറയുക.
താഴ്‌മ കാണിക്കാൻ കുട്ടിയെ പഠിപ്പിക്കുക.
തത്ത്വം: “നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്‌.”.നമ്മൾ മോനോടോ മോളോടോ “എല്ലാവരെക്കാളും നന്നായി നീയാണ്‌ ചെയ്യുന്നത്‌” എന്നു പറഞ്ഞാൽ അത്‌ ഗുണം ചെയ്യില്ല, അത്‌ ശരിയും അല്ല. സ്‌കൂളിൽ നല്ല മാർക്ക്‌ വാങ്ങിക്കുന്ന കുട്ടിക്ക്‌ ചിലപ്പോഴെങ്കിലും മാർക്ക്‌ കുറഞ്ഞുപോയേക്കാം. ചില കളികളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന കുട്ടികൾ എപ്പോഴും വിജയിക്കുന്നില്ല. താഴ്‌മയുള്ള കുട്ടികൾ തോൽവികളും തിരിച്ചടികളും ഉണ്ടാകുമ്പോൾ പക്വതയോടെ അതിനെ നേരിടും. പരീക്ഷണങ്ങൾ നമ്മളെ ശക്തരാക്കുമെന്നും സഹനശക്തി വളർത്തിയെടുക്കാൻ സഹായിക്കുമെന്നും ആണ്‌.  തോൽവിയും തിരിച്ചടിയും ഉണ്ടാകുമ്പോൾ വിഷമം തോന്നുമെങ്കിലും അതിനെയൊക്കെ അതിന്റെ സ്ഥാനത്തു നിറുത്താൻ കുട്ടിയെ പഠിപ്പിക്കുക.
ഏതൊരു കാര്യത്തിലും വൈദഗ്‌ധ്യം നേടിയെടുക്കാൻ സമയവും ശ്രമവും വേണം. 
അതുപോലെ കുട്ടികളെ മനക്കട്ടിയുള്ളവരായി വളർത്തിക്കൊണ്ടുവരാനും സമയവും ശ്രമവും വേണം.
 പക്ഷേ അത്‌ പിന്നീട്‌ ഗുണം ചെയ്യും. 
അവർ കൗമാരത്തിൽ എത്തുമ്പോൾ ഇത്‌ അവരെ ഒരുപാട്‌ സഹായിക്കും. “പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന്‌ അറിയാവുന്ന കൗമാരപ്രായക്കാർ വലിയ അപകടങ്ങളിൽചെന്ന്‌ ചാടുന്നില്ല” എന്ന്‌ സ്‌നേഹത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറുന്നതിനായി . . . (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ആ പുസ്‌തകം ഇങ്ങനെയും പറയുന്നു, “അപ്രതീക്ഷിതമായോ പുതിയതായോ എന്തെങ്കിലും സംഭവിക്കുമ്പോൾ അതിനെ നന്നായി നേരിടാൻ അവർക്കു പറ്റും.” അതെ, മനക്കട്ടിയുള്ളവരായിരിക്കാൻ പഠിക്കുന്നതു മുതിരുമ്പോഴും അവർക്കു പ്രയോജനം ചെയ്യും.
ചെയ്യാനാകുന്നത്‌:
 മാതൃക വെക്കുക. ജീവിതത്തിലെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു കുട്ടികൾ കാണുമ്പോൾ അവരുടെ പ്രശ്‌നങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ അവർ പഠിക്കും.
വീണ്ടും പരിശോധിക്കുക:
 തോൽവിയെ നേരിടാൻ കുട്ടിയെ എങ്ങനെ സഹായിക്കാം?
തങ്ങളുടെ പ്രവൃത്തികൾക്കു പരിണതഫലം ഉണ്ടാകുമെന്നു കുട്ടിയെ പഠിപ്പിക്കുക.പ്രശ്‌നം പരിഹരിക്കാൻ കുട്ടിയെ സഹായിക്കുക.താഴ്‌മ കാണിക്കാൻ കുട്ടിയെ പഠിപ്പിക്കുക


മക്കളെ യൗവനത്തിലേക്ക്‌ കൈപിടിച്ചു നടത്താൻ

“മുമ്പൊക്കെ മക്കളോടു സംസാരിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ഞാൻ പറയുന്നതെല്ലാം അവർ ശ്രദ്ധയോടെ കേൾക്കുകയും അനുസരിക്കുകയും ചെയ്‌തിരുന്നു. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. ടീനേജിലെത്തിയതോടെ ഞാൻ പറയുന്നതൊന്നും അവർ കേൾക്കാതായി. ആത്മീയപരമായ  കാര്യങ്ങളിലൊന്നും അവർക്കിപ്പോൾ താത്‌പര്യമില്ല. ‘  മറ്റ്‌ കുടുംബങ്ങളിൽ ഇത്‌ സംഭവിച്ചു കണ്ടപ്പോഴെല്ലാം എന്റെ കുടുംബത്തിൽ അങ്ങനെ സംഭവിക്കില്ലെന്നായിരുന്നു ഞാൻ കരുതിയത്‌.”—റെജി.*

കൗമാരത്തിലുള്ള ഒരു മകനോ മകളോ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങളുടെ കുട്ടി ജീവിതത്തിന്റെ രസകരമായ ഒരു ദശയിലൂടെ കടന്നുപോകുകയാണ്‌. മാതാപിതാക്കളായ നിങ്ങൾക്ക്‌ ഏറെ ടെൻഷനുണ്ടാക്കുന്ന കാലംകൂടിയായിരിക്കും ഇത്‌. പിൻവരുന്ന അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ?

▪ നിങ്ങളുടെ മകൻ കുട്ടിയായിരുന്നപ്പോൾ എപ്പോഴും നിങ്ങളുടെ കൈയുംപിടിച്ച്‌ കൂടെത്തന്നെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവൻ നിങ്ങളിൽനിന്ന്‌ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അവന്‌ നിങ്ങളുടെ കൂട്ട്‌ വേണ്ടാത്തതുപോലെ. . .

▪ നിങ്ങളുടെ മകൾ കുട്ടിയായിരുന്നപ്പോൾ അവൾ നിങ്ങളോട്‌ എല്ലാം തുറന്നുപറഞ്ഞിരുന്നു. എന്നാൽ കൗമാരത്തിലെത്തിയതോടെ, അവൾ ഒരു സുഹൃദ്‌വലയം ഉണ്ടാക്കിയിരിക്കുന്നു. നിങ്ങൾ പുറന്തള്ളപ്പെട്ടതുപോലെ. . .

നിങ്ങളുടെ കുട്ടി ഇതുപോലെ പെരുമാറുന്നുണ്ടെങ്കിൽ അവൻ ഒരു മത്സരിയായി മാറിക്കൊണ്ടിരിക്കുകയാണെന്നോ അവനെ ഇനി നേരെയാക്കാനാവില്ലെന്നോ ചിന്തിക്കരുത്‌. വാസ്‌തവത്തിൽ എന്താണ്‌ സംഭവിക്കുന്നത്‌? കൗമാരദശ കുട്ടിയുടെ വളർച്ചയിൽ എത്ര നിർണായകമായ പങ്കാണ്‌ വഹിക്കുന്നതെന്ന്‌ മനസ്സിലാക്കുമ്പോൾ അതിന്‌ ഉത്തരം ലഭിക്കും.

കൗമാരം—ഒരു വഴിത്തിരിവ്‌

നിങ്ങളുടെ കുട്ടിയുടെ ആദ്യത്തെ ചുവടുവെയ്‌പ്പ്‌, അവൻ ഉരുവിട്ട ആദ്യവാക്കുകൾ, അവൻ സ്‌കൂളിൽ ചേർന്ന ദിവസം—ഒരു മാതാവോ പിതാവോ എന്നനിലയിൽ നിങ്ങളെ ഏറെ സന്തോഷിപ്പിച്ചിട്ടുള്ള കാര്യങ്ങളായിരിക്കാം ഇതെല്ലാം. അവ കുട്ടിയുടെ വളർച്ചയുടെ തെളിവുകളായിരുന്നു.

കൗമാരവും ഇതുപോലെതന്നെ കുട്ടിയുടെ ജീവിതത്തിലെ പുതിയൊരു 



അധ്യായമാണ്‌. ചില മാതാപിതാക്കൾ പക്ഷേ അതിനെ ഒരൽപ്പം ആശങ്കയോടെയായിരിക്കും വരവേൽക്കുന്നത്‌. അത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. നല്ല അനുസരണശീലമുണ്ടായിരുന്ന കുട്ടി, ഒന്നും പറഞ്ഞാൽ കേൾക്കാതെ തന്നിലേക്ക്‌ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായി മാറുന്നത്‌ ഏത്‌ മാതാവിന്‌ അല്ലെങ്കിൽ പിതാവിനാണ്‌ സഹിക്കാനാവുക? ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിയുടെ വളർച്ചയിലെ അനിവാര്യമായ ഒരു ഘട്ടമാണ്‌ കൗമാരം. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

കാലാന്തരത്തിൽ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ്‌ സ്വന്തമായി ജീവിതം ആരംഭിക്കുന്ന ആ ദിവസത്തിനായി ഒരു കുട്ടി സജ്ജനാക്കപ്പെടുന്ന കാലമാണ്‌ കൗമാരം.  

 കൗമാരപ്രായത്തിൽ നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിൽ  സംഭവിക്കുന്നത്‌. ശിശുസഹജമായ സ്വഭാവങ്ങൾ വിട്ടുകളഞ്ഞ്‌ സ്വന്തം കാര്യം നോക്കാൻ പ്രാപ്‌തിയുള്ള, പക്വതയും ഉത്തരവാദിത്വബോധവുമുള്ള ഒരു യുവാവായിത്തീരാൻ പരിശീലനം നേടുകയാണ്‌ അവൻ. മാതാപിതാക്കളോടു വിടപറയാൻ തയ്യാറെടുക്കുന്ന ഒരു കാലഘട്ടമാണ്‌ കൗമാരമെന്ന്‌ ഒരു ഗ്രന്ഥം പറയുന്നു.

നിങ്ങളുടെ ‘കുഞ്ഞ്‌’ നിങ്ങളെ വിട്ടുപിരിയുമെന്ന ചിന്ത ഇപ്പോൾ നിങ്ങളിൽ ആശങ്കയുണർത്തിയേക്കാം. നിങ്ങൾ ചിന്തിച്ചേക്കാം:

▪ “സ്വന്തം മുറിപോലും വൃത്തിയായി സൂക്ഷിക്കാൻ അറിയാത്ത എന്റെ മകൾ എങ്ങനെ ഒരു കുടുംബം നോക്കിനടത്തും?”

▪ “പറഞ്ഞ സമയത്ത്‌ വീട്ടിൽ തിരിച്ചെത്താൻ കഴിയാത്ത എന്റെ മകൻ മുതിരുമ്പോൾ എങ്ങനെ ജോലിയുടെ കാര്യത്തിൽ സമയനിഷ്‌ഠ പാലിക്കും?”

ഇത്തരം ചിന്തകൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഒരു കാര്യം മനസ്സിൽപ്പിടിക്കുക: സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്‌തി പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ല, വർഷങ്ങൾകൊണ്ട്‌ നേടിയെടുക്കേണ്ട ഒന്നാണത്‌. 

എങ്കിൽത്തന്നെയും ശരിയായ മാർഗദർശനം ലഭിക്കുന്നെങ്കിൽ, “ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ . . . വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്ന” ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയായി നിങ്ങളുടെ കുട്ടി മുതിർന്നുവരും.

വിജയരഹസ്യം

വിവേചനാപ്രാപ്‌തി” വികസിപ്പിച്ചെടുക്കാൻ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെ സഹായിക്കേണ്ടതുണ്ട്‌. അങ്ങനെയാകുമ്പോൾ പിൽക്കാലത്ത്‌ സ്വന്തമായി നല്ല തീരുമാനങ്ങൾ എടുക്കാൻ അവൻ പ്രാപ്‌തനാകും.* 

 “നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ.” കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മകൻ നിങ്ങളോട്‌ ഒരു കാര്യം അഭ്യർഥിക്കുകയാണെന്നിരിക്കട്ടെ. ഒരുപക്ഷേ അൽപ്പംകൂടെ വൈകി വീട്ടിലെത്താനുള്ള അനുവാദമായിരിക്കാം അവൻ ചോദിക്കുന്നത്‌. ഉടനെ നിങ്ങളത്‌ നിരാകരിക്കുന്നു. “ഞാനെന്താ കൊച്ചുകുട്ടിയാണോ?” പരാതിയുടെ സ്വരത്തിൽ മകൻ ചോദിക്കുന്നു. “പിന്നല്ലാതെ, ഒരു കൊച്ചുകുട്ടിയെപ്പോലെത്തന്നെയാണ്‌ നിന്റെ പെരുമാറ്റം” എന്നായിരിക്കാം നിങ്ങളുടെ നാവിൽവരുന്നത്‌. എന്നാൽ അതു പറയുന്നതിനുമുമ്പ്‌ ഒരു കാര്യം ഓർക്കുക: ആവശ്യമായതിലധികം സ്വാതന്ത്ര്യമായിരിക്കാം കൗമാരക്കാർ ആഗ്രഹിക്കുന്നത്‌; മാതാപിതാക്കളാകട്ടെ വേണ്ടത്ര സ്വാതന്ത്ര്യം നൽകാൻ മടികാണിക്കുകയും ചെയ്യും. ഇടയ്‌ക്കൊക്കെ നിബന്ധനകളുടെ കാര്യത്തിൽ അൽപ്പം അയവു വരുത്താൻ നിങ്ങൾക്കാകുമോ? മകന്റെ അഭ്യർഥന കേട്ടമാത്രയിൽ നിരസിക്കുന്നതിനു പകരം ചുരുങ്ങിയപക്ഷം അത്‌ പരിഗണനയ്‌ക്കെടുക്കുകയെങ്കിലും ചെയ്‌തുകൂടേ?

പരീക്ഷിച്ചുനോക്കുക: മകന്‌ കുറച്ചുകൂടെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാവുന്ന ഒന്നോ രണ്ടോ മേഖലകൾ എന്താണെന്ന്‌ എഴുതുക. പരീക്ഷണാടിസ്ഥാനത്തിലാണ്‌ ഇത്‌ അനുവദിക്കുന്നതെന്ന്‌ അവനോട്‌ വ്യക്തമാക്കുക. ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താത്തപക്ഷം കാലക്രമത്തിൽ കുറെക്കൂടെ സ്വാതന്ത്ര്യം അനുവദിക്കാവുന്നതാണ്‌. മറിച്ചാണെങ്കിൽ അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം വെട്ടിക്കുറയ്‌ക്കുക

 “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്‌; അങ്ങനെചെയ്‌താൽ, അവരുടെ മനസ്സിടിഞ്ഞുപോകും.” ചില മാതാപിതാക്കൾ കുട്ടികളുടെമേൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ട്‌ അവർ എപ്പോഴും അവന്റെ പുറകെത്തന്നെയുണ്ടാകും. അവൻ ആരെ കൂട്ടുകാരാക്കണമെന്ന്‌ മാതാപിതാക്കളായിരിക്കും തീരുമാനിക്കുന്നത്‌. അവന്‌ വരുന്ന ഫോൺകോളുകളൊക്കെ ഒളിഞ്ഞുനിന്നു കേൾക്കാൻ അവർ ശ്രമിക്കും. ഇതൊക്കെ വിപരീതഫലം ചെയ്യുകയേയുള്ളൂ. കുട്ടിയെ വീട്ടിൽ പൂട്ടിയിട്ടതുപോലെ വളർത്തുന്നത്‌ രക്ഷപ്പെടാനുള്ള പഴുത്‌ അന്വേഷിക്കാൻ അവനെ പ്രേരിപ്പിച്ചേക്കാം. സദാ സമയവും കൂട്ടുകാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്‌ അവരോട്‌ അവന്‌ കൂടുതൽ അടുപ്പം തോന്നാൻ ഇടയാക്കും. ഒളിഞ്ഞുനിന്ന്‌ സംഭാഷണങ്ങൾ കേൾക്കുന്നത്‌ നിങ്ങളറിയാതെ മറ്റു മാർഗങ്ങളിലൂടെ കൂട്ടുകാരുമായി ബന്ധപ്പെടാൻ അവനെ പ്രേരിപ്പിക്കും. നിങ്ങൾ അവന്റെമേൽ പിടിമുറുക്കാൻ ശ്രമിക്കുന്തോറും നിങ്ങളുടെ പിടിയിൽനിന്ന്‌ കുതറിമാറാൻ അവൻ ഒന്നിനൊന്ന്‌ ശ്രമിച്ചുകൊണ്ടിരിക്കും. ഒടുവിൽ അവൻ പിടിവിട്ടുപോകുകയും ചെയ്യും.

നിങ്ങളോടൊപ്പമായിരിക്കുമ്പോൾ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവൻ പഠിച്ചില്ലെങ്കിൽ, വീടുവിട്ടു പോയിക്കഴിയുമ്പോൾ അവന്‌ അതിനു കഴിയുമെന്ന്‌ തോന്നുന്നുണ്ടോ?

പരീക്ഷിച്ചുനോക്കുക: മകൻ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച്‌ അവനോടു സംസാരിക്കേണ്ടതുണ്ടെന്നു കരുതുക. അവന്റെ പ്രവൃത്തികൾ അവനെക്കുറിച്ച്‌ മറ്റുള്ളവർക്ക്‌ എന്തു ധാരണ നൽകുമെന്നു ചിന്തിക്കാൻ അവനെ സഹായിക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌, മകന്റെ കൂട്ടുകെട്ട്‌ ശരിയല്ലെന്ന്‌ തോന്നുന്നെങ്കിൽ കൂട്ടുകാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനു പകരം അവനോട്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌:

എന്തെങ്കിലും കുഴപ്പംകാണിച്ച്‌ ആ കുട്ടി പോലീസിന്റെ പിടിയിലായാലോ? അവന്റെ കൂട്ടുകാരനായ നിന്നെക്കുറിച്ച്‌ മറ്റുള്ളവർ എന്തായിരിക്കും ധരിക്കുക?” മകന്റെ ഓരോ പ്രവൃത്തിയും അവന്റെ സത്‌പേരിനെ ഏതുവിധത്തിൽ ബാധിക്കുമെന്ന്‌ ചിന്തിക്കാൻ അവനെ പഠിപ്പിക്കുക.

 “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ ആത്മീയ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക്‌ അനുസൃതമായും അവരെ വളർത്തിക്കൊണ്ടുവരുക.” ദൈവത്തിന്റെ ‘ചിന്തകൾക്ക്‌ അനുസൃതമായി വളർത്തിക്കൊണ്ടുവരുക’ എന്നു പറയുമ്പോൾ അതിൽ കുറെ വസ്‌തുതകൾ കുട്ടിക്ക്‌ പറഞ്ഞുകൊടുക്കുന്നതു മാത്രമല്ല ഉൾപ്പെടുന്നത്‌. കുട്ടിയുടെ പ്രവൃത്തികളെ സ്വാധീനിക്കുമാറ്‌ അവന്റെ ധാർമികബോധത്തെ ഉണർത്തുന്നതും അതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ കുട്ടി കൗമാരത്തിലെത്തുമ്പോൾ ഇത്‌ വിശേഷാൽ പ്രധാനമാണ്‌. ആനന്ദ് എന്നൊരു പിതാവ്‌ പറയുന്നു, “കുട്ടികൾ വളരുന്തോറും സമീപനത്തിൽ കൂടുതൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്‌. അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ കൂടുതൽ ശ്രമവും ആവശ്യമായിവന്നേക്കാം.”—.

പരീക്ഷിച്ചുനോക്കുക: പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ മകനോട്‌, നിങ്ങളുടെ സ്ഥാനത്ത്‌ അവനായിരുന്നെങ്കിൽ എന്ത്‌ ഉപദേശമായിരിക്കും നൽകുകയെന്ന്‌ ആരായുക. അവന്റെ അഭിപ്രായത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന വാദഗതികൾ ഗവേഷണംചെയ്‌തു കണ്ടെത്താൻ ആവശ്യപ്പെടുക. ഒരാഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും വിഷയം ചർച്ചയ്‌ക്കെടുക്കുക.

 കുട്ടികളായിരിക്കുമ്പോൾ, ഒറ്റക്കിരുത്തുന്നതോ കളിക്കാൻ വിടാതിരിക്കുന്നതോപോലുള്ള ശിക്ഷകൾ കൊടുക്കുന്നതിലൂടെ കാര്യങ്ങൾ പഠിപ്പിക്കാനായേക്കും. എന്നാൽ തന്റെ ചെയ്‌തിയുടെ ഭവിഷ്യത്ത്‌ കുറെയൊക്കെ സ്വയം അനുഭവിക്കാൻ വിടുന്നതായിരിക്കും ഒരു കൗമാരക്കാരന്റെ കാര്യത്തിൽ ഫലപ്രദമായിരിക്കുന്നത്‌.—

പരീക്ഷിച്ചുനോക്കുക: അവൻ വരുത്തിവെച്ച കടങ്ങൾ വീട്ടാനോ പരീക്ഷയിൽ തോറ്റുപോയാൽ ടീച്ചറിന്റെ അടുത്തുചെന്ന്‌ ഒഴികഴിവുകൾ പറയാനോ ശ്രമിക്കരുത്‌. അതിന്റെ ഭവിഷ്യത്തുകൾ അവൻ സ്വയം അനുഭവിക്കട്ടെ. ആ പാഠം അവന്റെ മനസ്സിൽനിന്ന്‌ ഒരിക്കലും മായില്ല.

കൗമാരത്തിൽനിന്ന്‌ യൗവനത്തിലേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്‌ ആയാസരഹിതമായിരിക്കാൻ മാതാപിതാക്കളെന്നനിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ ആശിക്കുന്നതുപോലെ അത്‌ അത്ര സുഗമമായിരിക്കണമെന്നില്ല. എങ്കിലും, “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പി”ക്കുകയെന്ന  ആഹ്വാനത്തിനുചേർച്ചയിൽ നിങ്ങളുടെ മകന്‌ അല്ലെങ്കിൽ മകൾക്ക്‌ ആവശ്യമായ പരിശീലനം നൽകാനുള്ള അവസരമാണ്‌ കൗമാരദശ പ്രദാനംചെയ്യുന്നത്‌.  

3.”ഒരു സന്തുഷ്ട കുടുംബജീവിതത്തിന്റെ അടിത്തറ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള നല്ല ബന്ധമാണ്‌. 
അത്തരമൊമൊരു ബന്ധം ഉണ്ടായിരിക്കാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌? 

“ഭർത്താക്കൻമാർ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ ഭർത്താവിനെ ബഹുമാനിക്കുകയും വേണം.” ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന രണ്ടു സുപ്രധാന ഘടകങ്ങളാണ്‌ സ്‌നേഹവും ബഹുമാനവും. ഇവ പ്രകടിപ്പിക്കുന്നതിന്‌ ആശയവിനിമയം അനിവാര്യമാണ്‌. കാരണം, “ഉള്ളു തുറന്ന സംഭാഷണം ഇല്ലെങ്കിൽ പദ്ധതികൾ വിഫലമാകുന്നു.” ഉള്ളു തുറന്ന ആശയവിനിമയം സാധ്യമാകണമെങ്കിൽ ഇണയുടെ വികാരങ്ങൾ നന്നായി മനസ്സിലാക്കാൻ നമുക്കു കഴിയണം. ഇണയുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്ന കാര്യങ്ങൾ ‘കോരിയെടുക്കാനുള്ള’ കഴിവ്‌ നമുക്ക്‌ ഉണ്ടായിരിക്കണം. “[ഒരു വ്യക്തിയുടെ] ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ [അല്ലെങ്കിൽ സ്‌ത്രീയോ] അതു കോരി എടുക്കും” എന്ന വസ്‌തുത ഓർത്തിരിക്കുന്നത്‌ ബുദ്ധിയായിരിക്കും.കുട്ടികളോടും , ഭാര്യയോടും സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ പല മാർഗങ്ങളുണ്ട്‌.  ചേർത്തുപിടിക്കുക, ഉമ്മവെക്കുക, ലാളിക്കുക, പരിഗണനയോടും പ്രസന്നതയോടും കൂടെ അവരോട്‌ ഇടപെടുക, അവരുടെ കൊച്ചുകൊച്ചു തെറ്റുകൾ ക്ഷമിക്കുക, ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പിശുക്കു കാണിക്കാതിരിക്കുക. വേണ്ടിവരുമ്പോൾ ശിക്ഷണം നൽകാനും മറക്കരുത്‌...
4.ഇന്ന്‌ പ്രായമായ പല ആളുകളും ഏകാന്തത അനുഭവിക്കുന്നവരാണ്‌. മുതിർന്നവർക്ക്‌ സ്‌നേഹപ്രകടനങ്ങൾ ആവശ്യമാണോ? സ്‌നേഹപ്രകടനങ്ങൾ പ്രായമായവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്‌. ദയാപുരസ്സരം അവരോട്‌ ഇടപെടുന്നതും അവരെ സ്‌പർശിക്കുന്നതും അവരുടെ വിശ്വാസം നേടിത്തരും. കടുംപിടിത്തം കാണിക്കാതെ നമ്മൾ പറയുന്നത്‌ അനുസരിക്കാൻ അവർ ചായ്‌വുകാട്ടും. മാത്രമല്ല, അങ്ങനെയുള്ള പ്രവൃത്തികൾ അവരെ നാം മാനിക്കുന്നു എന്നതിന്റെ തെളിവുകൂടെയാണ്‌.”
മക്കളാൽ അവഗണിക്കപ്പെട്ട അവസ്ഥയിലാണ്‌ അവർ കഴിയുന്നത്‌. ഒരുകാലത്ത്‌ മാതാപിതാക്കളെ ആദരവോടെ വീക്ഷിച്ചിരുന്ന രാജ്യങ്ങളിരാജ്യങ്ങളിലെപ്പോലും സ്ഥിതി ഇതാണ്‌. എന്നാൽ മക്കൾ പിൻവരുന്ന ജ്ഞാനമൊഴികൾ ഓർത്തിരിക്കുന്നതു നന്നായിരിക്കും: “അപ്പനെയും അമ്മയെയും ബഹുമാനിക്ക.” “നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.” “പിതാവിനോട്‌ അതിക്രമം കാണിക്കയും മാതാവിനെ ആട്ടിപ്പായിക്കയും ചെയ്യുന്ന പുത്രൻ, മാനഹാനിക്കും ശകാരത്തിന്നും പാത്രമാകും.” അതേസമയം പ്രായമായ മാതാപിതാക്കൾ, ഉചിതമായ ഒരു മനോഭാവം വെച്ചുപുലർത്തുകയും മക്കളുമായി ഊഷ്‌മളമായ ബന്ധം ഉണ്ടായിരിക്കാൻ മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്‌.
 “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.”
മറ്റുള്ളവർക്കായി കരുതുന്ന ചെറുപ്പക്കാർ എല്ലായിടത്തുമുണ്ട്‌! ചില ഉദാഹരണങ്ങൾ നോക്കാം.


 “ചിലപ്പോൾ ടിവി കാണാനായി സോഫയിലിരിക്കുമ്പോൾ ഡാഡിയും മമ്മിയും ജോലി കഴിഞ്ഞ്‌ എത്ര ക്ഷീണിച്ചായിരിക്കും വരുന്നതെന്നു ഞാൻ ഓർക്കാറുണ്ട്‌. അപ്പോൾ ഞാൻ എഴുന്നേറ്റ്‌ പാത്രം കഴുകുകയും വീട്‌ തൂത്തുതുടച്ച്‌ വൃത്തിയാക്കുകയും ചെയ്യും. അവർക്കു കാപ്പി വളരെ ഇഷ്ടമായതുകൊണ്ട്‌ ഞാൻ അവർക്കായി കാപ്പിയും ഉണ്ടാക്കിവെക്കും. മമ്മി വീട്ടിലെത്തുമ്പോൾ ഇങ്ങനെ പറയുമായിരുന്നു. ‘ഹായ്‌ സുന്ദരിക്കുട്ടീ, എല്ലാം നല്ല വൃത്തിയായിരിക്കുന്നല്ലോ, ഇപ്പോൾ വീട്‌ കാണാൻ എന്തു ഭംഗിയാണ്‌.’ ഡാഡിക്കും മമ്മിക്കും വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ എനിക്കു വളരെ സംതൃപ്‌തി തോന്നും.”—കെയ്‌സി.


 “എന്റെ മാതാപിതാക്കൾ എപ്പോഴും എന്റെ സഹായത്തിനുണ്ടാകും. എനിക്ക്‌ ആവശ്യമുള്ളതെല്ലാം അവർ തന്നിട്ടുണ്ട്‌. അതുകൊണ്ട്‌ കഴിഞ്ഞ വർഷം അവരുടെ കാറിന്‌ കാര്യമായ ഒരു പണി വന്നപ്പോൾ കുറെ പണം നൽകി ഞാൻ അവരെ സഹായിച്ചു. എന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗംതന്നെ അതിനായി കൊടുത്തു. അവർ അതു വേണ്ടെന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. കാരണം അവർ എനിക്കുവേണ്ടി ചെയ്‌ത കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഞാൻ ഈ ചെയ്യുന്നത്‌ ഒന്നുമല്ല. അവർക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ എനിക്കു വളരെ സംതൃപ്‌തി തോന്നി.”—ഹോളി.         മറ്റുള്ളവരെ സാഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം അനുഭവിച്ചറിയാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? ഇതാ ചില നിർദേശങ്ങൾ.

 കുടുംബാംഗങ്ങളെ സഹായിക്കാൻ:

ആരും പറയാതെതന്നെ വീടു വൃത്തിയാക്കുക, അടിച്ചുതുടയ്‌ക്കുക, പാത്രം കഴുകുക

ഒരുനേരത്തെ ആഹാരം ഉണ്ടാക്കുക

മാതാപിതാക്കളോടുള്ള നന്ദി അറിയിക്കുന്ന ഒരു കാർഡ്‌ തയ്യാറാക്കുക.     ഗൃഹപാഠം ചെയ്യാൻ കൂടപ്പിറപ്പിനെ സഹായിക്കുക

 കുടുംബാംഗങ്ങളല്ലാത്തവരെ സഹായിക്കാൻ:



സുഖമില്ലാതിരിക്കുന്ന ഒരാൾക്ക്‌ പണം അയയ്‌ക്കുക

വയസ്സായ ഒരു അയൽക്കാരന്റെ മുറ്റം വൃത്തിയാക്കിക്കൊടുക്കുക

ഒറ്റയ്‌ക്കു താമസിക്കുന്ന ആരെയെങ്കിലും സന്ദർശിക്കുക

ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ഒരാൾക്കു സമ്മാനം വാങ്ങിക്കൊടുക്കുക.......ചെയ്യാനാകുന്നത്‌: ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു നിങ്ങൾതന്നെ ചിന്തിച്ചുനോക്കുക. എന്നിട്ട്‌ ഈ ആഴ്‌ചയിൽ ഒരാളെ സഹായിക്കാനായി ലക്ഷ്യം വെക്കുക. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരിക്കും അതു നിങ്ങൾക്കു തരുന്നത്‌!


 “മറ്റുള്ളവരെ സഹായിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും. ഒരു നല്ല കാര്യം ചെയ്‌തതിന്റെ സംതൃപ്‌തി നിങ്ങൾക്ക്‌ അനുഭവിക്കാനാകും. മറ്റുള്ളവർ അത്‌ എത്ര വിലമതിക്കുന്നെന്നു തിരിച്ചറിയാനും കഴിയും. നിങ്ങൾ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ രസകരമായിരിക്കും അത്‌. എന്തോ ത്യാഗം ചെയ്‌തതുപോലെയല്ല ഏറെ നേടിയതായിട്ടായിരിക്കും ഒടുവിൽ നിങ്ങൾക്കു തോന്നുക!”—അലാന.

 5.ലഹരിപാനീയങ്ങളുടെ ഉപയോഗം:

 “വീഞ്ഞ്‌ ജീവിതത്തിന്‌ ആനന്ദം പകരുന്നു” എന്നതും ലഹരിപാനീയങ്ങളുടെ ഉപയോഗം ഒരു വ്യക്തിയെ “തന്റെ അരിഷ്ടത ഓർക്കാതിരി”ക്കാൻ സഹായിച്ചേക്കാം എന്നതും ശരിയാണ്‌. എന്നാൽ ഒരു സംഗതി മനസ്സിലാക്കുക: “വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.” 
അമിത മദ്യപാനത്തിന്റെ ചില ദോഷഫലങ്ങൾ ശ്രദ്ധിക്കുക:
 “ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും. നിന്റെ കണ്ണു പരസ്‌ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. . . . 
ഞാൻ എപ്പോൾ ഉണരും?
 ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.” ലഹരിപാനീയങ്ങൾ മിതമായ തോതിൽ ഉപയോഗിക്കുന്നത്‌ ഗുണകരമായിരിക്കാം.
 എന്നാൽ ഒരുകാരണവശാലും അവ അമിതമായി ഉപയോഗിക്കാൻ പാടില്ല.
______________________________

6.സാമ്പത്തിക കാര്യങ്ങൾ: 
________________________________
പണം ജ്ഞാനപൂർവം കൈകാര്യം ചെയ്യുകവഴി ചില സാഹചര്യങ്ങളിൽ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നതു തടയാവുന്നതാണ്‌. 

, പല കുടുംബങ്ങളും തങ്ങളുടെ വരവിനൊത്തല്ല ചെലവിടുന്നത്‌. 
അധ്വാനിച്ചുണ്ടാക്കുന്ന പണമത്രയും കടം വീട്ടാനേ തികയുന്നുള്ളൂ എന്ന ഒരു സ്ഥിതിവിശേഷത്തിൽ ഇത്‌ അവരെ കൊണ്ടെത്തിച്ചേക്കാം. 
ചിലരാണെങ്കിൽ ഉള്ള കടത്തിന്റെ പലിശ അടച്ചുതീർക്കാനായിത്തന്നെ മറ്റൊരു വായ്‌പ എടുക്കുന്നു. 
ഇതിനോടുള്ള ബന്ധത്തിൽ പിൻവരുന്ന ജ്ഞാനമൊഴി മനസ്സിൽ പിടിക്കുന്നതു സഹായകമായിരിക്കും: “വ്യർത്ഥകാര്യങ്ങളെ പിന്തുടരുന്നവനോ ദരിദ്രനായിത്തീരും.” 
നമുക്ക്‌ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാൻ കഴിയും:
 ‘ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്‌തുക്കൾ യഥാർഥത്തിൽ എനിക്ക്‌ ആവശ്യമുള്ളവ തന്നെയാണോ?
 ഏതാനും പ്രാവശ്യത്തെ ഉപയോഗത്തിനു ശേഷം തട്ടിൻപുറത്തേക്കു തള്ളുന്ന സാധനങ്ങൾ എത്രയുണ്ട്‌?

’ ഒരു പംക്തിയെഴുത്തുകാരൻ ഇങ്ങനെ എഴുതി: “മനുഷ്യന്‌ ആവശ്യമായിരിക്കുന്ന സാധനങ്ങൾ ചുരുക്കമാണ്‌, എന്നാൽ അവന്റെ ആഗ്രഹങ്ങളാകട്ടെ അനന്തവും.” ഈ ജ്ഞാനമൊഴി ശ്രദ്ധിക്കുക: “ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. . . . ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു . . . ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.

7.”അധ്വാനശീലമുണ്ടെങ്കിൽ പല സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കാനാകും. ഈ ഉപദേശം ശ്രദ്ധിക്കുക: “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. . . . കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.” ശ്രദ്ധാപൂർവമായ ആസൂത്രണവും പ്രായോഗികമായ ഒരു ബജറ്റും ഉണ്ടായിരിക്കുന്നതു സഹായകമായേക്കും: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?”
8.എന്നാൽ നമ്മുടേതല്ലാത്ത കുറ്റംകൊണ്ട്‌ ദാരിദ്ര്യം അനുഭവിക്കേണ്ടി വരുന്നെങ്കിലോ? 
ഉദാഹരണത്തിന്‌,
 കഠിനാധ്വാനം ചെയ്യാൻ നാം ഒരുക്കമാണെങ്കിലും സാമ്പത്തികത്തകർച്ചയുടെഫലമായി നമുക്കു തൊഴിൽ നഷ്ടപ്പെട്ടേക്കാം. അല്ലെങ്കിൽ ഒരു ദരിദ്ര രാജ്യത്തായിരിക്കാം നാം ജീവിക്കുന്നത്‌. അങ്ങനെയൊരു സാഹചര്യത്തിൽ നമ്മെ സഹായിക്കാൻ എന്തിനു കഴിയും? 
“ധനം പരിരക്‌ഷ നല്‌കുന്നതുപോലെ ജ്ഞാനവും പരിരക്ഷ നൽകുന്നു. ജ്ഞാനിയുടെ ജീവൻ രക്‌ഷിക്കും എന്നതിലാണ്‌, ജ്ഞാനത്തിന്റെ വൈശിഷ്‌ട്യം.” കൂടാതെ, ഈ ബുദ്ധിയുപദേശം പരിചിന്തിക്കുക: “ജോലിയിൽ വിദഗ്‌ധനായ ഒരുവനെ നോക്കൂ. അവനു രാജസന്നിധിയിൽ സ്ഥാനം ലഭിക്കും.” ഒരു ജോലി കണ്ടെത്താൻ സഹായകമായ വൈദഗ്‌ധ്യങ്ങൾ പഠിച്ചെടുക്കാൻ നമുക്കു കഴിയുമോ?
9.ഇനി, വൈരുദ്ധ്യമെന്നു തോന്നുന്നതെങ്കിലും ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ള ഒരു ബുദ്ധിയുപദേശം പരിചിന്തിക്കുക.
 “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; . . . , നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.” തിരിച്ച്‌ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയോടെ മറ്റുള്ളവർക്ക്‌ കൊടുക്കുക എന്നല്ല അതിനർഥം. 
പിന്നെയോ, ഉദാരമനസ്‌കത നട്ടുവളർത്താ
 ബുദ്ധിയുപദേശമാണ്‌ നമുക്ക്‌ അതിലൂടെ ലഭിക്കുന്നത്‌:

 “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.” ആളുകളെ അവരുടെ ആവശ്യത്തിൽ സഹായിക്കുമ്പോൾ നാം കൊടുക്കലിന്റേതായ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നു. അത്‌ ഒടുവിൽ നമുക്കുതന്നെ പ്രയോജനം ചെയ്‌തേക്കാം.
_________________________


10.മാനുഷ ബന്ധങ്ങൾ: 
_______________
ജ്ഞാനിയായ ഒരു രാജാവ്‌ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “ഒരു മനുഷ്യന്റെ എല്ലാ പ്രയത്‌നവും, പ്രവർത്തനസാമർഥ്യമൊക്കെയും അയല്‌ക്കാരനോടുള്ള അയാളുടെ അസൂയയിൽനിന്ന്‌  ഉണ്ടാകുന്നു എന്ന്‌ അപ്പോൾ ഞാൻ കണ്ടു. ഇതും വ്യർഥം; കാറ്റിനെ പിടിക്കാനുള്ള ശ്രമം.” ബുദ്ധിശൂന്യമായ വിധത്തിൽ പ്രവർത്തിക്കാൻ മത്സരം പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്‌. തൊട്ടടുത്ത വീട്ടിലെ വ്യക്തി 32 ഇഞ്ചിന്റെ ടെലിവിഷൻ സെറ്റ്‌ വാങ്ങിയതായി കണ്ടാൽ, തങ്ങളുടെ 27 ഇഞ്ചിന്റെ സെറ്റിന്‌ യാതൊരു കുഴപ്പവുമില്ലെങ്കിലും പിറ്റേ ദിവസംതന്നെ പോയി 36 ഇഞ്ചിന്റെ ഒരെണ്ണം വാങ്ങിക്കൊണ്ടുവരുന്ന കൂട്ടരുണ്ട്‌. അത്തരത്തിലുള്ള മത്സരം വ്യർഥമാണ്‌. കാറ്റിനെ പിടിക്കാനുള്ള ശ്രമം പോലെയാണത്‌—കാര്യമില്ലാത്ത കാര്യങ്ങൾക്കു വേണ്ടിയുള്ള ഒരുതരം പരക്കംപാച്ചിൽ. നിങ്ങൾ ഇതിനോടു യോജിക്കുകയില്ലേ?
11.നമുക്കു നീരസം തോന്നിയേക്കാവുന്ന വിധത്തിൽ മറ്റുള്ളവർ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നെങ്കിലോ? 

ഈ ഉപദേശം ഓർക്കുക: “നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു.” കോപം പ്രകടിപ്പിക്കുന്നത്‌ നീതീകരിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നേക്കാമെങ്കിലും ഒരു പുരാതന എഴുത്തുകാരന്റെ ഈ വാക്കുകൾ മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും: “കോപിക്കാം; എന്നാൽ, പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യൻ അസ്‌തമിക്കുന്നതു വരെ നീണ്ടുപോകാതിരിക്കട്ടെ.” അങ്ങനെയെങ്കിൽ കടുത്ത ദേഷ്യം വരുന്ന ഒരു സാഹചര്യത്തിൽ എന്തു ചെയ്യും?
 “വിവേകബുദ്ധിയാൽ [“ഉൾക്കാഴ്‌ചയാൽ,” ] മനുഷ്യന്നു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” അതേ, ഉൾക്കാഴ്‌ച ഉണ്ടായിരിക്കേണ്ടത്‌ ആവശ്യമാണ്‌. നമുക്ക്‌ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘എന്തുകൊണ്ടായിരിക്കാം അയാൾ അങ്ങനെ ചെയ്‌തത്‌? 
മറ്റേതെങ്കിലും ഘടകങ്ങൾ ആയിരിക്കുമോ അപ്രകാരം പ്രവർത്തിക്കാൻ അയാളെ പ്രേരിപ്പിച്ചത്‌?’
 ഉൾക്കാഴ്‌ചയ്‌ക്കു പുറമേ, കോപത്തെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന മറ്റു ചില ഗുണങ്ങളുമുണ്ട്‌.
 “മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ [“പരാതിക്കു കാരണമുണ്ടായാൽ, ] തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; . . . എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.” അതേ, സ്‌നേഹം മാനുഷബന്ധങ്ങളിലെ പല ചുളിവുകളും നിവർക്കും.
12.സമാധാനപൂർണമായ ബന്ധങ്ങൾ നിലനിറുത്തുന്നതിന്‌ വിലങ്ങുതടിയായേക്കാവുന്ന ഒരു “ചെറിയ അവയവം” ഉണ്ട്‌—നാവ്‌. ഈ വാക്കുകൾ എത്ര സത്യമാണ്‌: “നാവിനെയോ മനുഷ്യർക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.” പിൻവരുന്ന ബുദ്ധിയുപദേശം തീർച്ചയായും ശ്രദ്ധേയമാണ്‌: “ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.” എന്നിരുന്നാലും, താത്‌കാലിക സമാധാനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചെറിയ നുണകൾ പറയുന്നതിന്‌ നാം നാവിനെ ഉപയോഗിക്കരുത്‌. “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
13.”മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നിലനിറുത്താൻ നമുക്ക്‌ എങ്ങനെ സാധിക്കും? 
ഈ തത്ത്വം ശ്രദ്ധിക്കുക: “ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം.” അപ്രകാരം ചെയ്യുന്നപക്ഷം നാം, സുവർണനിയമം എന്നു പലരും വിളിക്കുന്ന ഈ വാക്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരിക്കും ചെയ്യുന്നത്‌: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.
14.”സമ്മർദം: 
സമ്മർദപൂരിതമായ ഈ ലോകത്തിൽ വൈകാരിക സമനില പാലിക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും? 
“സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്‌മേഷം കെടുത്തിക്കളയുന്നു.” നമുക്കു ശരിയെന്നുമറ്റുള്ളവർ ചെയ്യാതെ വരുമ്പോൾ നമ്മുടെ ‘ഹൃദയസന്തോഷം’ എളുപ്പത്തിൽ നഷ്ടമായേക്കാം. എന്നാൽ, ഈ വാക്കുകൾ മനസ്സിൽ പിടിക്കുന്നതു പ്രയോജനപ്രദമായിരിക്കും: “അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?
” ഇനിയും, ജീവിത ഉത്‌കണ്‌ഠകൾ നമ്മെ നിരന്തരം ഭാരപ്പെടുത്തിയേക്കാം. അങ്ങനെ വരുമ്പോൾ എന്തു ചെയ്യും?
 നമുക്ക്‌ ഈ വാക്കുകൾ ഓർത്തിരിക്കാം: “മനോവ്യസനം [“ഉത്‌കണ്‌ഠ,” ] ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” ‘നല്ല വാക്ക്‌’ അഥവാ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ആശ്വാസദായകമായ സംഗതികൾ ചിന്തിച്ചുകൊണ്ടിരിക്കാൻ നമുക്കു സാധിക്കും. വ്യസനം ഉളവാക്കുന്ന സാഹചര്യങ്ങളിൽപ്പോലും ക്രിയാത്മകമായ ഒരു മനോഭാവത്തിന്‌ നമ്മുടെമേൽ നല്ല ഫലം ഉളവാക്കാൻ കഴിയും:
 “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു.” മറ്റുള്ളവർ നമ്മെ കുറിച്ചു കരുതുന്നില്ലെന്ന ചിന്തയാൽ വിഷാദം അനുഭവിക്കുമ്പോൾ നമുക്ക്‌ ഈ സൂത്രവാക്യം പ്രയോഗിക്കാൻ സാധിക്കും: 
“സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.” ക്രിയാത്മകമായ മനോഭാവം ഉണ്ടെങ്കിൽ ഓരോ ദിവസവും നാം അഭിമുഖീകരിക്കുന്ന സമ്മർദങ്ങളെ തരണം ചെയ്യാൻ നമുക്കു സാധിക്കും.

അശ്ലീലം എങ്ങനെ ഒഴിവാക്കാം?

 അത്‌ ഒഴിവാക്കാൻ നിങ്ങൾക്കാകുമോ?
 നിങ്ങൾ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലും തരത്തിലുള്ള അശ്ലീലവുമായി ഏറ്റുമുട്ടേണ്ടിവന്നേക്കാം. “നിങ്ങൾ അത്‌ പരതിനടക്കേണ്ട ആവശ്യമൊന്നുമില്ല, അതു നിങ്ങളെ തേടി എത്തിക്കൊള്ളും” എന്ന്‌ 17-കാരനായ ഹെയ്‌ലി പറയുന്നു.

 അശ്ലീലം ഒഴിവാക്കുമെന്ന്‌ നിശ്ചയിച്ചുറച്ചിരിക്കുന്നവരെപ്പോലും അതിന്‌ പ്രലോഭിപ്പിക്കാനാകും. “എന്റെ ജാഗ്രത ഞാൻ ഒരിക്കലും കൈവെടിയില്ല എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞു. പക്ഷെ ഞാൻ കൈവിട്ടു” എന്ന്‌ 18-കാരനായ ഗ്രെഗ്‌ പറയുന്നു. “ഇത്‌ എന്നെ ഒരിക്കലും ബാധിക്കില്ലെന്ന്‌ ആർക്കും പറയാൻ കഴിയില്ല.”

 ഇന്ന്‌ അശ്ലീലം എവിടെയും സുലഭമാണ്‌. സെക്‌സ്റ്റിങ്ങിന്റെ വരവോടെ പല കൗമാരക്കാരും അവരുടെതന്നെ അശ്ലീലചിത്രങ്ങൾ എടുത്ത്‌ വിതരണം ചെയ്യാനും തുടങ്ങിയിരിക്കുന്നു.

 ചുരുക്കിപ്പറഞ്ഞാൽ: മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ നിങ്ങളുടെ പ്രായത്തിൽ അനുഭവിച്ചതിനെക്കാൾ കൂടുതൽ വെല്ലുവിളികളാണ്‌ നിങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്‌. അങ്ങനെയെങ്കിൽ ഇതാണ്‌ ചോദ്യം, അശ്ലീലം ഒഴിവാക്കാൻ നിങ്ങൾക്കാകുമോ?—

 ഉത്തരം ആകും എന്നാണ്‌. പക്ഷെ നിങ്ങൾ താത്‌പര്യപ്പെടുന്നെങ്കിൽ മാത്രം. അതിന്‌ ആദ്യം അശ്ലീലം മോശമാണെന്ന കാര്യത്തിൽ നിങ്ങൾക്കുതന്നെ ഒരു ബോധ്യമുണ്ടായിരിക്കണം.
 നമുക്ക്‌ ഇപ്പോൾ ഈ വിഷയത്തെക്കുറിച്ചുള്ള അഞ്ചു തെറ്റിദ്ധാരണകളും വസ്‌തുതകളും നോക്കാം.പുകവലി ശ്വാസകോശത്തെ ബാധിക്കുന്നതുപോലെ അശ്ലീലം നിങ്ങളുടെ മനസ്സിനെ ബാധിക്കും. 
അതു നിങ്ങളെ മലിനമാക്കും. രണ്ടു വ്യക്തികൾ തമ്മിൽ ശക്തവും നീണ്ടുനിൽക്കുന്നതും ആയ ബന്ധം ഉണ്ടായിരിക്കുന്നതിനായി ദൈവം സൃഷ്ടിച്ച ഒന്നിനെ അതു നിസ്സാരമാക്കുന്നു.  കാലക്രമേണ ശരിതെറ്റുകളോടുള്ള പ്രതികരണശേഷി നഷ്ടപ്പെടാൻ അത്‌ ഇടയാക്കും. ഉദാഹരണത്തിന്‌, പതിവായി അശ്ലീലം വീക്ഷിക്കുന്ന പുരുഷന്മാർക്ക്‌ സ്‌ത്രീകൾക്ക്‌ എതിരെയുള്ള ആക്രമണങ്ങളോട്‌ ഒരുതരം മരവിച്ച അല്ലെങ്കിൽ തണുത്ത പ്രതികരണമായിരിക്കുമുള്ളതെന്ന്‌ ചില വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
അശ്ലീലത്തിന്റെ ദാരുണമായ ഭവിഷ്യത്തുകളെക്കുറിച്ചു ശ്രദ്ധാപൂർവം ചിന്തിക്കുന്നതിലൂടെ ഈ തിന്മയെ വെറുക്കാൻ പഠിക്കാൻ ഒരു വ്യക്തിക്കു കഴിയും. അശ്ലീലം വീക്ഷിക്കുന്ന ചില ആളുകൾ “വിഷാദം, അന്തർമുഖത്വം, ഛിദ്രബന്ധങ്ങൾ” തുടങ്ങി നിരവധി തിക്തഫലങ്ങൾ അനുഭവിക്കുന്നതായി യൂട്ടാ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. അതിലുപരിയായി, മുകളിൽ വിശദീകരിച്ചതുപോലെ, അശ്ലീലം വീക്ഷിക്കുന്നത്‌ ദൈവത്തെ അപ്രീതിപ്പെടുത്തുന്നു. ഏറ്റവും ശോചനീയമായ പരിണിതഫലമാണത്‌. അതെ, അത്‌ മനുഷ്യരെ സ്രഷ്ടാവിൽനിന്ന്‌ അകറ്റുന്നു..ഇത്തരത്തിലുള്ള ദുഷ്‌പെരുമാറ്റം ചോദ്യംചെയ്യാനും തടയാനും ഉള്ള അവകാശം നിങ്ങൾക്കുണ്ടെന്ന്‌ അറിഞ്ഞിരിക്കുക. വ്യക്തമായൊരു താക്കീത്‌ കൊടുക്കാത്തപക്ഷം ആളുകൾ സാധാരണയായി ഇത്തരം കാര്യങ്ങളിൽനിന്ന്‌ പിന്മാറാറില്ല. അതുകൊണ്ട്‌ ‘എനിക്ക്‌ ഇത്‌ ഇഷ്ടമല്ല’ എന്നു തീർത്തുപറയാൻ ധൈര്യം കാണിക്കുക. അത്‌ വിലപ്പോയില്ലെങ്കിൽ ആശ്രയിക്കാൻ കൊള്ളാവുന്ന ആരോടെങ്കിലും ഇതെക്കുറിച്ച്‌ പറയുക.”


ടാനിഷ

“ലൈംഗികച്ചുവയുള്ള തമാശകൾ കേട്ട്‌ ചിരിക്കുകയോ അത്തരം തമാശകൾ പറയുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുകയോ ചെയ്യാതിരിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുകയോ എതിർലിംഗത്തിലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്നവരെ ചുറ്റിപ്പറ്റി നടക്കുകയോ ചെയ്‌താൽ നിങ്ങളും അത്തരത്തിലുള്ള ആളാണെന്ന്‌ മറ്റുള്ളവർ കണക്കുകൂട്ടിയേക്കാം.”ലൈംഗികമായ അതിക്രമത്തിന്‌ ഇരയായാൽ എനിക്ക്‌ എന്ത്‌ ചെയ്യാനാകും?
 ലൈംഗിക അതിക്രമം എന്താണെന്നും അതിനോട്‌ എങ്ങനെ പ്രതികരിക്കണം എന്നും അറിയാമെങ്കിൽ നിങ്ങൾക്ക്‌ അതിനെ തടയാൻ കഴിയും. മൂന്ന്‌ സന്ദർഭങ്ങളെക്കുറിച്ചും അതിനോട്‌ പ്രതികരിക്കാവുന്ന വിധത്തെക്കുറിച്ചും നോക്കാം.

 സാഹചര്യം:
“ജോലിസ്ഥലത്ത്‌ ആയിരിക്കുമ്പോൾ എന്നെക്കാൾ പ്രായം കൂടിയ ആളുകൾ ഞാനൊരു സുന്ദരിയാണെന്നും അവർക്ക്‌ ഇപ്പോൾ 30 വയസ്സ്‌ കുറവായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നും പതിവായി പറയുമായിരുന്നു. അതിൽ ഒരാൾ എന്റെ പുറകെ വന്ന്‌ എന്റെ മുടി മണത്തുപോലും നോക്കിയിട്ടുണ്ട്‌” എന്ന്‌ 20 വയസ്സുള്ള തബീഥ പറയുന്നു.

 തബീഥ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഞാൻ അത്‌ അവഗണിക്കുകയോ സഹിച്ചുനിൽക്കുകയോ ചെയ്‌താൽ അയാൾ അതു നിറുത്തിയേക്കും.’

 ആ ചിന്ത ശരിയല്ലാത്തത്‌ എന്തുകൊണ്ട്‌? ലൈംഗികമായ അതിക്രമങ്ങൾക്ക്‌ ഇരയാകുന്നവർ അത്‌ അവഗണിച്ചാൽ പലപ്പോഴും അത്‌ തുടരുകയോ വർധിക്കുകയോ ചെയ്യും എന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.


 ഇങ്ങനെ ചെയ്‌തുനോക്കൂ: അയാളുടെ സംഭാഷണവും പെരുമാറ്റവും നിങ്ങൾ ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്ന്‌ ശാന്തമായി എന്നാൽ വ്യക്തമായി പറയുക. “ആരെങ്കിലും എന്നെ അരുതാത്തവിധം സ്‌പർശിച്ചാൽ മേലാൽ എന്നെ തൊടരുത്‌ എന്നു പറയുമ്പോൾത്തന്നെ അയാൾ പിൻമാറിയേക്കും” എന്ന്‌ 20 വയസ്സുള്ള ടാറിൻ പറയുന്നു. എന്നാൽ ചിലർ അവിടംകൊണ്ടും നിറുത്തുന്നില്ലെങ്കിൽ പറഞ്ഞകാര്യത്തിൽ ഉറച്ചുനിൽക്കുക, വിട്ടുവീഴ്‌ച ചെയ്യാതിരിക്കുക. ഉയർന്ന ധാർമികനിലവാരത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ ‘പക്വതയോടെയും ഉത്തമ ബോധ്യത്തോടെയും’ പ്രവർത്തിക്കാനാണ്‌ വിദഗ്ധർ പറയുന്നത്..എന്നാൽ അനുസരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്ന്‌ അയാൾ പറയുന്നെങ്കിലോ? അതാണ്‌ സാഹചര്യമെങ്കിൽ അയാളെ എതിർക്കുന്നതിനു പകരം എത്രയും പെട്ടെന്ന്‌ അവിടെനിന്ന്‌ രക്ഷപ്പെടുക, ആശ്രയിക്കാൻ കൊള്ളാവുന്ന മുതിർന്ന വ്യക്തിയുടെ സഹായം തേടുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭാര്യ ഭർത്താവ്

മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്

ക്ഷത്രിയർ